അന്നുമിന്നും
അന്ന്,
അന്നീയിരുളില്‍ ഞാനിങ്ങലയേ
വന്നൂ വിളക്കായ് നീയെന്നരികെ!
ഒഴിയാത്തഴലിന്‍ തിരമാലയെല്ലാം
അന്നു നീയാലെ പെയ്‌തങ്ങൊഴിഞ്ഞു!
ഇന്നും...
തല ചാച്ചുറങ്ങാന്‍ വിരിമാറിതുണ്ട്,
ഒരു താങ്ങു നല്‍കാന്‍ ഈ കൈക്കരുത്തും!
ഉരിയാതെ വന്നെന്‍ മിഴി പൊത്തി നില്‍ക്കെ
ഉതിരുന്ന മന്ദസ്മിതമെന്റെ ഭാഗ്യം!
Labels: കവിത