Sunday, November 12, 2006

ഉജ്ജ്വലനിമിഷം

ചുറ്റുമിരുട്ടു നിറയുന്നുവെങ്കിലും
ചിത്തത്തിനുള്ളില്‍ പ്രകാശമാണെപ്പൊഴും
എന്നുമേയന്യര്‍ക്കു നേര്‍വഴി കാട്ടുവാന്‍
എന്നും പതറാതെ മുന്നോട്ടു നീങ്ങുവാന്‍
വെട്ടം പരത്തി വിളങ്ങും മഹാപ്രഭോ
വെക്കമീയെന്നില്‍ നിറയ്ക്കൂ മഹാബലം!

അര്‍ക്കനെയിപ്പോള്‍ മറയ്ക്കുന്നു കാറുകള്‍
അദ്രിയില്‍ ചുറ്റിത്തിരിവൂ ചുഴലികള്‍
അമ്മറ കീറിക്കടന്നു മുന്നേറുവാന്‍
എന്‍ മനസ്സിന്റെ ചിറകുകള്‍ക്കാകുമോ?
എന്തിതെന്‍ ചുണ്ടില്‍ ചുരന്നു വന്നെത്തിയ
ശാന്തിമന്ത്രത്തിനും തീ പിടിക്കുന്നുവോ!

(1991-ല്‍ എക്സ്പ്രസ്സ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Labels: